Monday, August 22, 2011

കഥ

മച്ചിപ്ളാവ്


ആ വളപ്പില് ആകെ ഒരു പ്ളാവുമാത്രമേ ഉണ്ടായിരുന്നുളളൂ. പണ്ടേതോ മുത്തശ്ശന് നട്ടുപിടിപ്പിച്ച് അരുമയോടെ പോറ്റിവളറ്ത്തിയതായിരുന്നു അതിനെ . ഇന്നത് പടറ്ന്നുപന്തലിച്ചു വളപ്പുമുഴുവന് നിറഞ്ഞുനില്ക്കുകയാണ്. പക്ഷേ ഇന്നുവരെ അതിലൊരു ചക്കയും കായ്ച്ചില്ല. വീട്ടുകാറ് അതിനെ മച്ചിപ്ളാവ് എന്നു വിളിച്ച് അധിക്ഷേപിക്കുമായിരുന്നു. അതിന്റെ തണലില് കളിച്ചുകൊണ്ടിരിക്കേത്തന്നെ കുട്ടികള് അതിനു നേരെ വെറുതെ കല്ലെറിയുമായിരുന്നു.
തനിക്കെതിരെയുളള ഭത്സനങ്ങളും ശാപവചനങ്ങളും പ്ളാവിനെ ഒരുപാട് ദു:ഖിപ്പിച്ചു. എന്നെന്കിലുമൊരിക്കല് തന്നിലും ഉണ്ണികള് പിറക്കുമെന്നും വീട്ടുകാറ് തന്നെ ചക്കരപ്ളാവ് എന്നു വിളിക്കാമെന്നും അത് വിശ്വസിച്ചു.
പിന്നെ, ഒരു തണുത്ത പ്രഭാതത്തില് അതും സംഭവിച്ചു.
പ്ളാവിന്റെ താഴെ തടിയില് വേരിനോട് ചേറ്ന്ന് ഒരു പൊടിപ്പ്!
പുറത്തേക്കു തല നീട്ടാനായുന്ന ഒരു കുഞ്ഞുതലയുടെ പുളപ്പ്!
ആ വീട്ടിലെ മൂത്തമകന് സ്വന്തം വീടുവെച്ച് മാറിത്താമസിക്കാന് തീരുമാനിച്ച സമയമായിരുന്നു. പുതിയ വീട്ടിലെ ഫറ്ണീച്ചറുകളെല്ലാം പ്ളാവിന് തടിയില് ത്തന്നെ വേണമെന്ന് അയാള്ക്കു നിറ്ബന്ധം.
മാതൃത്വത്തിന്റെ സാഫല്യത്തില് പുളകിതയായി നില്ക്കുകയായിരുന്നു പ്ളാവ്.അപ്പോഴാണ് ഒരാള് കോടാലിയുമായി വന്നത്.
ആദ്യത്തെ വെട്ട് ആ പൊടിപ്പിനുമേലെത്തന്നെയായിരുന്നു.
(അലറിക്കരഞ്ഞുകൊണ്ടും ശാപവചനങ്ങളുരുവിട്ടുകൊണ്ടും അവള് നിലംപതിച്ച് ഭൂമിയെ പുണരുന്ന ശബ്ദമാണ് സുഹൃത്തെ താന്കളിപ്പോള് കേട്ടത്. യുഗങ്ങളുടെ തപസ്സുകൊണ്ട് അവള് നേടിയെടുത്ത പുണ്യത്തെ ഒരൊറ്റ മഴു വീശലിലി നശിപ്പിച്ചുകളഞ്ഞ താന്കളുടെ സ്വാറ്ഥതക്ക്നേരെ അവള് വലിച്ചെറിഞ്ഞ ശാപവചനങ്ങളുണ്ടല്ലോ. അതിന്റെ തീച്ചൂടില് നിന്ന് പിന് തലമുറയെ രക്ഷിക്കാന് എന്തു പ്രായശ്ചിത്തമാണ് ഇനി താന്കള്ക്കു ചെയ്യാനാവുക?)



മക്കള് മാഹാത്മ്യം
ഞങ്ങളുടെ വീട്ടിലെ നെല്ലുകുത്തുകാരിയായിരുന്നു ആമിനത്താത്ത.
തളറ്വാതം പിടിപെട്ടുകിടന്ന ഭറ്ത്താവിനെ മരിക്കുന്നതുവരെ അവറ് നോക്കിയതുമ അരഡസന് മക്കളെ വളറ്ത്തി വലുതാക്കിയതും പകലന്തിയോളം നെല്ലുകുത്തിയായിരുന്നു.
ഉരലിലിട്ട നെല്ലില് രണ്ടുകൈകൊണ്ടും മാറി മാറി ഉലയ്ക്ക വീഴ്ത്തുന്പോള് ശൂ....ശൂ...എന്നൊരു ശബ്ദമുണ്ട്ക്കുമായിരുന്നു അവറ്.അയഞ്ഞ പെണ്കുപ്പായം വിയറ്പ്പില് നനഞ്ഞ് ദേഹത്തോടൊട്ടിപ്പിടിക്കും. എന്റെ ബാല്യകാല ഓറ്മ്മകളില് നിന്നു വടിച്ചു നീക്കാന് പറ്റാത്ത ഒന്നായിരുന്നു ആരൂപം.
വീട്ടില് ബാക്കിവരുന്ന ഭക്ഷണസാധനങ്ങള് മക്കള്ക്കു കൊടുക്കാനായി കെട്ടിപ്പൊതിഞ്ഞു കൊണ്ടു പോകും.
പിന്നീട് ഞങ്ങളുടെ ഗ്രാമത്തില് നെല്ലുകുത്തുമില്ല് വന്നു.
അപ്പോഴേക്കും ആമിനത്താത്തയുടെ മക്കളൊക്കെ പറക്കമുറ്റിയിരുന്നു. വിദേശത്തുപോയി ബ്രൂട്ട് സ്പ്രേയുടെ ഗന്ധവും റോത്ത്മാന്സ് സിഗരറ്റിന്റെ പുകയും പ്രസരിപ്പിച്ചുകൊണ്ട് തിരിച്ചുവന്നു തുടങ്ങിയിരുന്നു.
വലിയ വീടും മാരുതിക്കീറും സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം മൂത്തമകന് ആമിനത്താത്തയെ വീട്ടില് നിന്നും ഇറക്കിവിട്ടു എന്നറിഞ്ഞു.
ടൈല്സ് ഇട്ട വീട്ടിമകത്തേക്കു തളള ചെരുപ്പൂരാതെ കയറി എന്നതായിരുന്നത്രെ കുറ്റം!

No comments:

Post a Comment